കൊരട്ടി : വാളൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിനു മുൻവശം പറമ്പിൽ നിന്നും 3 കഞ്ചാവ് ചെടികൾ ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരീഷ് സി. യു വിൻ്റെ നേതൃത്വത്തിൽ കണ്ടെത്തി കേസെടുത്തു. അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന അന്നമനട പഞ്ചായത്തിൽ പെട്ട കെട്ടിടത്തിലെ താമസക്കാരായ തൊഴിലാളികൾ വലിച്ചെറിഞ്ഞ വിത്തുകൾ മുളച്ചാകാം കഞ്ചാവ് ചെടികൾ വളർന്ന് വന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ മനസിലായതെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ കഞ്ചാവ് ചെടികൾക്ക് ഒരു മാസത്തെ വളർച്ചയുള്ളതായി കാണുന്നു . സ്ഥലത്തെ താമസക്കാരായ അതിഥി തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്താലെ കഞ്ചാവ് ചെടികളുടെ ഉറവിടത്തെ കുറിച്ച് അറിയാൻ കഴിയുകയുള്ളു. കഞ്ചാവ് ചെടികൾ നിന്നിരുന്ന കെട്ടിടത്തിൻറെ ഉടമസ്ഥനെ സ്ഥലത്തെത്തിച്ച് പ്രാഥമിക അന്വേഷണം നടത്തിയതിൽ നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല . സ്ഥലത്തെ മറുനാടൻ തൊഴിലാളികളെ നിരീക്ഷിച്ച് പ്രതികളെ കണ്ടെത്തുമെന്ന് എക്സൈസ് അറിയിച്ചു . കേസെടുത്ത സംഘത്തിൽ അഡി . എക്സൈസ് ഇൻസ്പെക്ടർ അനീഷ്കുമാർ പുത്തില്ലൻ , അസി. എക്സൈസ് ഇൻസ്പെക്ടർ മാരായ ഷാജിpp , ജെയ്സൻ ജോസ് , CEO’ S രാകേഷ് TR , ശ്രീമോൻ , കാവ്യ, മുഹമ്മദ് ഷാൻ എന്നിവർ ഉണ്ടായിരുന്നു.
അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്നും കഞ്ചാവ് ചെടികൾ കണ്ടെടുത്തു
