ഇരിങ്ങാലക്കുട : ഫേസ് ബുക്കിലൂടെ നിമ്മി എന്ന വ്യാജ പ്രൊഫൈലിലൂടെ പരാതിക്കാരനുമായി പരിചയപ്പെട്ട് വാട്സ് വാട്ട്സാപ്പ് അക്കൌണ്ടുകൾ വഴി ചാറ്റും വോയ്സ് കോളുകളും ചെയ്തു് ബന്ധം പുലർത്തിയ ശേഷം ബാങ്ക് ഉദ്യോഗസ്ഥയാണെന്നും ഹൈദരാബാദിൽ ജോലി ചെയ്യുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ജോലി സ്ഥിരപ്പെടുത്തുന്നതിനായി പണം ഡെപ്പോസിറ്റ് ചെയ്യുന്നതിനാണെന്ന് പറഞ്ഞ് കുവൈറ്റിൽ ഷെഫായി ജോലി ചെയ്യുന്ന തൃശൂർ ചാലക്കുടി കുന്നപ്പിള്ളി സ്വദേശിയായ മാടത്തറ വീട്ടിൽ സന്ദീപ് 40 വയസ് എന്നയാളിൽ നിന്ന് ₹.315000/- (മൂന്ന് ലക്ഷത്തി പതിനയ്യായിരം രൂപ) 2023 നവംബർ ആദ്യ വാരം മുതൽ 2024 ജനുവരി 31 വരെയുള്ള കാലയളവുകളിൽ പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങി തട്ടിപ്പു നടത്തിയ സംഭവത്തിനാണ് തമിഴ്നാട് നെയ് വേലി ഇന്ദിരാ നഗർ സ്വദേശിയായ ചന്ദ്രശേഖർ 28 വയസ് എന്നയാളെ ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് നടത്തിയ പണം ചന്ദ്രശേഖറിന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് അയപ്പിച്ചിരുന്നത്. ഇത് എടുത്തു കൊടുക്കുമ്പോൾ സുഹൃത്തിന് ചെറിയ തുക കമ്മീഷനായി നൽകുകയാണ് പതിവ്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം ഡി.സി.ആർ.ബി ഡി.വൈ.എസ്.പി സുരേഷ്.എസ്.വൈ, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഉല്ലാസ് കുമാർ.എം, ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ & എസ്.എച്ച്.ഒ. വർഗ്ഗീസ് അലക്സാണ്ടർ, എസ് ഐ മാരായ സൂരജ്, അശോകൻ.ടി.എൻ, സുകുമാർ, SCPO മാരായ മനോജ്, അജിത്ത് കുമാർ, CPO മാരായ സച്ചിൻ, ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ചന്ദ്രശേഖറിനെ റിമാൻഡ് ചെയ്തു.
ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ സംഘത്തിലെ കണ്ണിയായ തമിഴ്നാട് സ്വദേശിയെ റിമാന്റ് ചെയ്തു
