വെള്ളികുളങ്ങര : 16.06.2005 തിയ്യതി രാത്രി 8 മണിക്കും 17.06.2025 തിയ്യതി രാവിലെ 05.30 മണിക്കും ഇടയിലുള്ള സമയം പുളിങ്കര പള്ളിയുടെ കീഴിലുള്ള പൊന്നമ്പിയോളിയിലുള്ള കപ്പേളയിലേക്ക് അതിക്രമിച്ച് കയറി കല്ലെറിഞ്ഞ് കപ്പേളയുടെ ചില്ലും രൂപക്കുടും തകർത്ത് നാശനഷ്ടം വരുത്തിയ കാര്യത്തിന് കുറ്റിച്ചിറ പൊന്നമ്പിയോളി ദേശത്ത് അലനോലിക്കൽ വീട്ടിൽ ജോപ്പൻ എന്നു വിളിക്കുന്ന ജോഫിൻ മാത്യു (40 വയസ്സ്) എന്നയാളെ വെള്ളികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.ചില സമയങ്ങളിൽ മാനസിക പ്രശ്നങ്ങൾ കാണിക്കുന്ന വ്യക്തിയാണെന്നു പറയുന്നു. ജോഫിന് വെള്ളികുളങ്ങര പോലീസ് സ്റ്റേഷനിൽ 2023 ൽ ഒരു വധശ്രമ കേസും പൊതുസ്ഥലത്ത് മദ്യപിച്ച കേസും 2015 ൽ ഒരു അടിപിടികേസും അടക്കം 3 ക്രിമിനൽ കേസുകളുണ്ട്. വെള്ളികുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ കൃഷ്ണൻ, സബ്ബ് ഇൻസ്പെക്ടർ സന്തോഷ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജീഷ് സ്റ്റീഫൻ, രാഗേഷ് വി, സിവിൽ പോലീസ് ഓഫീസർമാരായ സനിൽകുമാർ, അജിത്കുമാർ കെ സി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
കല്ലെറിഞ്ഞ് കപ്പേളയുടെ ചില്ലും രൂപക്കുടും തകർത്ത യുവാവ് റിമാന്റിൽ
