മതിലകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ആല കോതപറമ്പ് സ്വദേശി, കുറുപ്പശ്ശേരി വീട്ടില്‍ വിഷ്ണുപ്രസാദിനെയാണ് (31 വയസ്സ്) 6 മാസത്തേക്ക് കാപ്പ ചുമത്തി തടങ്കലിലാക്കിയത്. വിഷ്ണുപ്രസാദിന് 2013 ൽ മതിലകം പോലിസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസും 2014 ൽ കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷനിൽ ഒരു വധശ്രമം കേസും 2014 ൽ മതിലകം പോലിസ് സ്റ്റേഷനിൽ ഒരു വധശ്രമം കേസും 2016 ൽ കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷനിൽ ഒരു അടിപിടി കേസും 2024 ൽ മതിലകം പോലിസ് സ്റ്റേഷനിൽ ഒരു വധശ്രമം കേസും 2024 ൽ കാലടി പോലിസ് സ്റ്റേഷനിൽ ഒരു കവര്‍ച്ചാ കേസും അടക്കം 7 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ശ്രീ. B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ ശ്രീ. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ IAS ആണ് വിഷ്ണുപ്രസാദിനെ 6 മാസത്തേക്ക് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. മതിലകം പോലീസ് ഇന്‍സ്പെക്ടര്‍ M. K ഷാജി, ASI മാരായ വിന്‍സി, തോമസ്, സജീഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.
2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 58 ഗുണ്ടകളെ കാപ്പ ചുമത്തി. 29 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചും 29 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.