കൊടുങ്ങല്ലൂർ: ബസ് ഡ്രൈവറായ ഇടവിലങ്ങ് അവിണിപ്പുള്ളി വീട്ടിൽ ഹരികൃഷ്ണനെ (26 വയസ്സ്) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പുല്ലൂറ്റ് വിയ്യത്തുംകുളങ്ങ, പഴുവേലിക്കകത്ത് വീട്ടിൽ നംജിത്ത് (27) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2025 മെയ് 17-ന് വൈകിട്ട് 5.45ന് ഹരികൃഷ്ണൻ ഓടിച്ച് പോയിരുന്ന ബസ്സിനെ കടത്തിവിടാതെ ബസ്സിന് മുന്നിലൂടെ റോഡിന് നടുവിലൂടെ തടസ്സമായി മോട്ടോർ സൈക്കിൾ ഓടിച്ച് പോയത് നാരായണമംഗലത്ത് വച്ച് ബസ് നിറുത്തി മോട്ടോർ സൈക്കിൾ ഓടിച്ചിരുന്ന ആളോട് ചോദിക്കുന്ന സമയം ഹരികൃഷ്ണനെ തടഞ്ഞ് മർദ്ദിക്കുകയും കല്ലുകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കാര്യത്തിനാണ് നംജിത്തിനെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയായ പുല്ലൂറ്റ് വിയ്യത്തുംകുളങ്ങ, നന്നക്കൽ വീട്ടിൽ ബിനു എന്നു വിളിക്കുന്ന ബിനോയ് (39 വയസ്സ്) എന്നയാൾ അറസ്റ്റ് ചെയ്ത് റിമാന്റിലാണ്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സാലിം കെ, രാജി , സി പി ഒ മാരായ ഷമീർ, വിഷണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.
കൊടുങ്ങല്ലൂരിൽ ബസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക്
