നാട്ടിക മുത്തകുന്നം ബീച്ചിൽ താമസിക്കുന്ന വ്യാസൻ എന്നയാളെയാണ്. പിടികൂടിയത്.
വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രയാർ ഡ്രീം ലാൻഡ് ബാർ ഹോട്ടലിൽ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച്
നാട്ടിക ബീച്ചിൽ ഫിഷറീസ് സ്കൂളിനടുത്ത് ഹോട്ടൽ നടത്തിയിരുന്ന പാപ്പാച്ചൻ വീട്ടിൽ ശിവാനന്ദൻ എന്നയാളെ അടിച്ച് പരിക്കേൽപിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം വടകര നിന്നും പിടികൂടി.
നാട്ടിക മുത്തകുന്നം ബീച്ചിൽ താമസിക്കുന്ന വ്യാസൻ എന്നയാളെയാണ്. പിടികൂടിയത്. വ്യാസൻ ശിവാനന്ദന്
കടം കൊടുത്ത 5000 രൂപയിൽ ബാക്കിയുണ്ടായിരുന്ന 2500 രൂപ ശിവാനന്ദൻ തിരിച്ച് കൊടുക്കാത്തതിന്റെ വിരോധം വെച്ച് ബാറിനു മുന്നിൽ ശിവാനന്ദനെ കണ്ടുമുട്ടിയ വ്യാസൻ പൈസ ചോദിച്ച് ശിവാനന്ദനുമായി വാക്ക് തർക്കം ഉണ്ടാവുകയും, കൈകൊണ്ടും, കയ്യിൽ ഉണ്ടായിരുന്ന കുട കൊണ്ടും ശിവാനന്ദന്റെ മുഖത്തും, തലയിലും ഇടിച്ച് പരിക്കേൽപ്പിക്കുകയും, തുടർന്ന് പരിക്ക് പറ്റിയ ശിവാനന്ദനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി സ്കാനിങ് നടത്തിയതിൽ തലയിൽ ഇന്റേണൽ ബ്ലീഡിങ് ഉണ്ടായിരുന്നതിനാൽ ഡോക്ടർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത് പ്രകാരം തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്ന് അഡ്മിറ്റ് ചെയ്യുകയും ചെയ്തു. അവിടെ ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്.
കർണാടകയിൽ ഒളിവിൽ കഴിഞ്ഞുവരവെ മംഗലാപുരത്ത് നിന്നും ട്രയിനിൽ വരുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വടകര നിന്നും പ്രതിയായ വ്യാസനെ പിടികൂടാൻ കഴിഞ്ഞത്. ശിവാനന്ദനും, വ്യാസനും മത്സ്യത്തൊഴിലാളികളാണ്. പ്രതിയായ വ്യാസന്റെ പേരിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി ശ്രീ. സലിഷ്. N. ശങ്കരൻ്റേ നേതൃത്വത്തിൽ വലപ്പാട് ISHO സുശാന്ത്, വാടാനപ്പള്ളി ISHO സാബുജി, S I മാരായ സാലിം,സുനിൽ,പി.സി, പ്രദീപ് C.R, GSCPO മാരായ ലിജു ഇയ്യാനി, ബിജു, അനൂപ്, അനീഷ്, CPO മാരായ മാനുവൽ, നിഷാന്ത്, സുനിൽ, മുജീബ് എന്നിവർ ചേർന്ന പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.