Channel 17

live

channel17 live

കോടാലി ഇഞ്ചക്കുണ്ട് ദേശത്ത് മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകന് ജീവപര്യന്തം കഠിന തടവും, പിഴയടക്കാനും ശിക്ഷ വിധിച്ചു

വെള്ളികുളങ്ങര: കോടാലി ഇഞ്ചക്കുണ്ട് ദേശത്ത് കുണ്ടിൽ വീട്ടിൽ അനീഷ് (41 വയസ്സ്) എന്നയാളെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ആയ വിനോദ്‌കുമാർ എൻ ആണ് ശിക്ഷ വിധിച്ചത്. പിതാവിനെ കൊലപ്പെടുത്തിയതിയതിൽ ജീവപര്യന്തം കഠിന തടവിനും 1 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം 1 വർഷം അധിക കഠിന തടവിനും മാതാവിനെ കൊലപ്പെടുത്തിയതിയതിൽ ജീവപര്യന്തം കഠിന തടവിനും 1 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം 1 വർഷം അധിക കഠിന തടവിനും എന്നിങ്ങനെയാണ് ഐപിസി സെക്ഷൻ 302 പ്രകാരം ശിക്ഷ വിധിച്ചത് .

2022 ഏപിൽ 10 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രതി മാതാപിതാക്കളായ സുബ്രൻ ഭാര്യ ചന്ദ്രിക, കുട്ടപ്പൻ മകൻ സുബ്രൻ കുണ്ടിൽ വീട് ഇഞ്ചകുണ്ട് ദേശം കോടാലി വെള്ളിക്കുളങ്ങര എന്നിവരുമൊന്നിച്ച് താമസിച്ചു വരവെ സുബ്രൻ എന്നയാളുടെ കൈവശാവകാശത്തിലുള്ള 17 1/2 സെന്റ് വസ്തുവിൽ നിന്നും 6 സെൻറ് സ്ഥലം പ്രതിയ്ക്ക് ഭാഗം വെച്ച് കൊടുക്കാത്തതിലും കുടുംബത്തിൽ പ്രതിയും മാതാപിതാക്കളുമായി സ്‌ഥിരമായി ഉണ്ടാകാറുള്ള വഴക്കിനെ തുടർന്നുള്ള വിരോധത്താലും 10.04.2022 തിയ്യതി രാവിലെ 8.45 സമയത്ത് വീടിനു മുൻവശം മുറ്റത്ത് മാവും തൈ നടുന്നതിനെ ചന്ദ്രിക മൺ വെട്ടി കൊണ്ട് കുഴി എടുത്തു കൊണ്ടിരിക്കെ പ്രതി മൺ വെട്ടി പിടിച്ചു വാങ്ങി ചന്ദ്രികയെ അക്രമിക്കുന്നതു കണ്ട് തടയാൻ ശ്രമിച്ച സുബ്രനെയും ആക്രമിക്കുകയും തുടർന്ന് ഇരുവരെയും കൊലപ്പെടുത്തണമെന്നുള്ള ഉദ്യേശത്തോടെ മാരകായുധമായ വെട്ടുകത്തി വീടിനുള്ളിൽ നിന്നും എടുത്തു കൊണ്ടു വന്ന് വീടിനു മുൻ വശം മുറ്റത്തു വെച്ചും വീടിനു മുന്നിലെ പബ്ലിക് റോഡിൽ വെച്ചും ആദ്യം പിതാവായ സുബ്രനേയും പിന്നീട് മാതാവായ ചന്ദ്രികയേയും കഴുത്തിലും തലയിലും മറ്റും വെട്ടുകത്തി കൊണ്ട് നിരവധി തവണ വെട്ടി ഗുരുതര പരിക്ക് ഏൽപിച്ച് അതി ക്രൂരമായി കൊലപ്പെടുത്തിയിട്ടുള്ളതാണ്.

ഈ സംഭവത്തിന് വെള്ളികുളങ്ങര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റ‌ർ ചെയ്ത് വെള്ളികുളങ്ങര SHO ആയിരുന്ന മിഥുൻ കെ പി അന്വേഷണം നടത്തി കുറ്റക്കാരനാണെന്ന് കണ്ട് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 37 സാക്ഷികളെ വിസ്തരിക്കുകയും 25 തൊണ്ടി മുതലുകളും 62 രേഖകളും മാർക്ക് ചെയ്യുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോജി ജോർജ്, അഡ്വക്കേറ്റ് പി എ ജയിംസ്, അഡ്വക്കേറ്റ് എബി ൻ ഗോപുരൻ, അഡ്വക്കേറ്റ് അൽജോ പി ആൻറണി, അഡ്വക്കേറ്റ് പി എസ് സൗമ്യ എന്നിവർ ഹാജരായി. ലെയ്‌സൺ ഓഫീസർ വിനീഷ് കെ വി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

https://www.youtube.com/@Channel17news.in-kerala/videos

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!