ജന്മനാട്ടിൽ ചുവരെഴുതിയും വിശേഷങ്ങൾ പങ്കിട്ടും വോട്ടഭ്യർഥിക്കാനിറങ്ങിയ ബെന്നി ബെഹനാനെ ആവേശത്തോടെയാണ് പ്രവർത്തകരും വോട്ടർമാരും സ്വീകരിച്ചത്.
ചാലക്കുടി മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി ബെന്നി ബഹനാൻ ജന്മനാട്ടിലെ ജനങ്ങൾക്കൊപ്പവും വിശ്വാസി സമൂഹത്തിനൊപ്പവുമാണ് അവധിദിനം ചെലവഴിച്ചത്. ജന്മനാട്ടിൽ ചുവരെഴുതിയും വിശേഷങ്ങൾ പങ്കിട്ടും വോട്ടഭ്യർഥിക്കാനിറങ്ങിയ ബെന്നി ബെഹനാനെ ആവേശത്തോടെയാണ് പ്രവർത്തകരും വോട്ടർമാരും സ്വീകരിച്ചത്. വെങ്ങോല മണ്ഡലം കൺവൻഷനിൽ പങ്കെടുത്ത ശേഷമാണ് ബെന്നി ബഹനാൻ വോട്ടഭ്യർഥിച്ചിറങ്ങിയത്.രാവിലെ കയ്പമംഗലം, എറിയാട് ഭാഗത്താണ് പ്രചാരണത്തിന് തുടക്കമിട്ടത്. റംസാൻ റിലീഫ് വിതരണത്തിൽ പങ്കെടുത്ത ശേഷം കീഴ്മാട്, സൗത്ത് വാഴക്കുളം, അങ്കമാലി, കാലടി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ഔസേപ് പിതാവിന്റെ ഊട്ടുതിരുനാൾ ചടങ്ങുകളിൽ പങ്കെടുത്തു. മലയാറ്റൂർ തീർഥാടന കേന്ദ്രത്തിലെത്തിയ ബെന്നി ബഹനാൻ വിശ്വാസികൾക്കൊപ്പം ഏറെ നേരം വിശേഷങ്ങൾ പങ്ക് വച്ചു. രാത്രിയിൽ കയ്പമംഗലത്ത് പൗരത്വ ബില്ലിനെതിരായ നൈറ്റ് മാർച്ചിലും ബെന്നി ബഹനാൻ പങ്കെടുത്തു.