പിണ്ടാണികാ ർക്കുമുണ്ടൊരു പഞ്ചാബി ഹൌസ്!പഞ്ചാബിൽ നിന്ന് വന്നു മലയാളിയെ പ്രിയതമയാക്കിയ ഹർബൻ സിംഗ് ഭാര്യയോടും മകനോടുമൊപ്പം 12 വർഷമായി പിണ്ടാണി ക്കുന്നിലാണ് താമസം.
മാള :പിണ്ടാണികാ ർക്കുമുണ്ടൊരു പഞ്ചാബി ഹൌസ്!പഞ്ചാബിൽ നിന്ന് വന്നു മലയാളിയെ പ്രിയതമയാക്കിയ ഹർബൻ സിംഗ് ഭാര്യയോടും മകനോടുമൊപ്പം 12 വർഷമായി പിണ്ടാണി ക്കുന്നിലാണ് താമസം. ജോലി തേടി സഹോദ രങ്ങളുടെ പിന്നാലെ കേരളത്തിൽ എത്തിയ ഹർബൻ 2009 ലാണ് കൊടുങ്ങല്ലൂർ കാരി ഷൈലയെ ജീവിത പങ്കാളി ആക്കിയത്.കരിങ്ങാചിറ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. പിന്നീട് പഞ്ചാബിൽ പോയി സിഖ് മതാചാര പ്രകാരം വിവാഹം നടത്തി. രണ്ട് വർഷത്തോളം അവിടെ താമസിച്ചെങ്കിലും പ്രിയതമയുടെ നാട്ടിലേക്ക് തന്നെ തിരിച്ച് പോരുകയായിരുന്നു.എക മകൻ അരുൺ സിംഗ് മാള സെന്റ് ആന്റണീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർ ത്ഥിയാണ്.മതാചാരപ്രകാരമുള്ള പ്രാർത്ഥനയ്ക്കും മറ്റുമായി ഇടക്ക് കൊച്ചിയിലെ ഗുരുദ്വാരയിൽ കുടുബ സമേതം പോകും. പഞ്ചാബിലെ ബട്ടിൻഡയിലെ ബുഗർ ഗ്രാമത്തിലെ കർത്താൽ സിംഗിന്റെയും ജിംങ്കിരോ കൗറിന്റെയും മകനാണ് ഹർബ ൻ സിംഗ്. ജ്യേഷ്ഠന്മാർ രണ്ട് പേർ വി വാഹം കഴിച്ചത് ആറാട്ടുപുഴയിലെ സഹോദരിമാരെയാണ്. ക ടുംബസമേതം ഇവർ പഞ്ചാബിലാണ് താമസം.