ചാലക്കുടി : പൊതു ഗതാഗത സംവിധാനങ്ങൾ കാര്യക്ഷമമാക്കുവാനും, ജനങ്ങൾക്ക് അത്യാവശ്യമുള്ളതും ലാഭകരവുമായ പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതിനും വേണ്ടി, ക്രിയാത്മക നിർദ്ദേശങ്ങൾ ഉയർത്തി, ചാലക്കുടിയുടെ ജനകീയ സദസ്സ്. പൊതുഗതാഗത സംവിധാനങ്ങളുടെ പ്രാധാന്യത്തെയും , ഈ മേഖല നേരിടുന്ന പ്രതിസന്ധികളെയും കുറിച്ച് ജനപ്രതിനിധികളും, കെഎസ്ആർടിസിയും സ്വകാര്യ ബസ് സംഘടനകളും തമ്മിൽ ആരോഗ്യപരമായ ചർച്ച നടന്നു. പൊതു ഗതാഗതം എത്തിപ്പെടാത്ത ഉൾനാടുകളെ പ്രധാന റൂട്ട്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങൾ സദസ്സിൽ ഉയർന്നുവന്നു. ആയതിന്റെ സാധ്യത പഠനങ്ങൾക്കായി, മോട്ടോർ വാഹന വകുപ്പിനെ നിയോഗിച്ചു .
ഇപ്പോൾ ടൗണിൽ പ്രവേശിക്കാതെ പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ മേൽ പാലത്തിന് താഴെ കൂടെ, സർവീസ് നടത്തുവാൻ ധാരണയായി. അതിരപ്പിള്ളി മേഖലയിലെ, കെഎസ്ആർടിസി സ്വകാര്യ ബസ് സമയതർക്കം, പരിഹരിക്കുന്നതിന്, MLA യുടെ നേതൃത്വത്തിൽ, ഓഗസ്റ്റ് 29 വ്യാഴാഴ്ച പ്രത്യേക യോഗം ചേരുന്നതിന് തീരുമാനമായി. കോവിഡിന് ശേഷം നിലച്ചുപോയ, തിരുമുടികുന്നിൽ നിന്നുള്ള, മെഡിക്കൽ കോളേജ് കെഎസ്ആർടിസി ബസ് സർവീസ്, പീലാർ മുഴിയിലേക്കുള്ള ബസ് സർവീസ്, കാടുകുറ്റിയിലെക്കുള്ള ബസ്സുകൾ പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുന്നത്, കട്ടപ്പുറം മാമ്പ്ര വെള്ളിക്കുളങ്ങര എന്നിവിടങ്ങളിലെക്കുള്ള ബസ് സർവീസ് അപര്യാപ്തത അടക്കമുള്ള ഗതാഗതപ്രശ്നങ്ങൾ ജനപ്രതിനിധികൾ സദസ്സിൽ ഉന്നയിച്ചു. സംസ്ഥാനതലത്തിൽ നിയോജക മണ്ഡല അടിസ്ഥാനത്തിൽ, കേരള മോട്ടോർ വാഹന വകുപ്പാണ്, സദസ്സ് സംഘടിപ്പിക്കുന്നത്.
യോഗത്തിൽ ചാലക്കുടി എംഎൽഎ, ശ്രീ സനീഷ് കുമാർ ജോസഫ് അധ്യക്ഷത വഹിച്ചു, ചാലക്കുടി മുൻസിപ്പൽ ചെയർമാൻ ശ്രീ എബി ജോർജ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വേണു കണ്ടരുമഠത്തിൽ, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി സി ബിജു, കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് KP ജെയിംസ്, അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി വി വിനോദ്, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജനീഷ് പി ജോസ്, കെഎസ്ആർടിസി എ ടി ഒ, ശ്രീ സുനിൽ കെ ജെ, ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ, ശ്രീ സജീവ് എം കെ, പിഡബ്ല്യുഡി റോഡ്സ് ഡിവിഷൻ എൻജിനീയർ ശ്രീമതി അനു കെ സദാനന്ദൻ, ചാലക്കുടി ജോയിന്റ് ആർ ടി ഓ ശ്രീമതി കെ ബി സിന്ധു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ശ്രീ സാൻജോ വർഗീസ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശ്രീ ജയരാജൻ പി പി, ശ്രീ സെബാസ്റ്റ്യൻ ജോസഫ്. ബസ്സുടമകളുടെ സംഘടന പ്രതിനിധികളായ, ലിസൻ ജോൺ, ഷിബു ആട്ടോക്കാരൻ, ജോൺസൺ പയ്യപ്പിള്ളി, സോമസുന്ദരൻ പൊതുജനങ്ങളെ പ്രതിനിധീകരിച്ച് വിവിധ റസിഡൻസ് അസോസിയേഷനുകൾ എന്നിവർ ജനകീയ സദസ്സിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.