പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ബിനു S/o ശശി, ചേരക്കര വീട്, മേനോൻബസാർ ദേശം, അഴിക്കോട് വില്ലേജ് എന്നയാളെയാണ് കൊടുങ്ങല്ലൂർ അതിവേഗ പോക്സോ കോടതി 52 വർഷം കഠിന തടവും, 2.6 ലക്ഷം പിഴയും വിധിച്ചത്. 2022 സെപ്റ്റംബർ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് പ്രതിയുടെ വീടിന് പിന്നിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ആയിരുന്ന ബൈജു ഇ.ആർ ആണ് കേസിന്റെ അന്വേഷണം നടത്തിയിട്ടുള്ളതും GASI മിനി അന്വേഷണത്തിൽ സഹായിക്കുകയും ചെയ്തിട്ടുള്ളതാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. K.S സുലാൽ ഹാജരായി, GASI ഷീജ പ്രോസിക്യൂഷനെ സഹായിച്ചിട്ടുള്ളതുമാണ്.
പോക്സോ കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവ്
