വലപ്പാട് : 04.08.2025 തിയ്യതി രാവിലെ 09.00 മണിയോടെ കോളേജ് വിദ്ദ്യാർത്ഥിയായ പരാതിക്കാരി കോളേജിൽ പോകുന്നതിനായി നാട്ടിക ഫിഷറീസ് സ്കൂളിന് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ നിന്ന് തൃപ്രയാർ അഴീക്കോട് റൂട്ടിൽ ഓടുന്ന KL 47 F 7517 ഷാജി എന്ന പേരുള്ള ബസ്സിലേക്ക് ബസ് മുൻവശത്തെ ഡോറിലൂടെ കയറുമ്പോൾ ബസിലെ കണ്ടക്ടറായ പ്രതി പരാതിക്കാരിയോട് അപമര്യാധയായി പെരുമാറിയതിന് വിദ്യാർത്ഥിയുടെ പരാതിയിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിലെ പ്രതിയായ എസ്.എൻ പുരം പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കൊട്ടേക്കാട് വീട്ടിൽ അനീഷ് 28 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട ബസും പിടിച്ചെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. അനീഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം ചെയ്ത ഒരു കേസിലും, ലഹളയുണ്ടാക്കാൻ ശ്രമിച്ച ഒരു കേസിലും, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ, സബ് ഇൻസ്പെക്ടർ എബിൻ, ജി.എസ്.സി.പി.ഒ റഷീദ്, സന്ദീപ്, ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബസ്സിൽ കയറുമ്പോൾ കോളേജ് വിദ്ദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതിയായ ബസ് കണ്ടക്ടർ റിമാന്റിൽ
