കാട്ടൂർ : 17.06.2025 തിയ്യതി രാത്രി 10.30 മണിക്ക് കാട്ടുരുള്ള ബാറിൽ മദ്യപിക്കാനെത്തിയ സംഘടിതകുറ്റവാളി സംഘത്തിലെ അംഗങ്ങളായ പ്രതികളോട് ബാറിൽ നിന്ന് മദ്യപിച്ചതിന്റെ പണം ചോദിച്ചതിലുള്ള വൈരാഗ്യത്താൽ ബാറിലെ വെയിറ്ററായ രവീന്ദ്രൻ എന്നയാളെ അസഭ്യം പറയുകയും തുടർന്ന് പുറത്തിറങ്ങി സെക്യൂരിറ്റി ജോലി ചെയ്യുന്ന സെബാസ്റ്റ്യൻ 64 വയസ് എന്നയാളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന് ആളൂർ വെള്ളാംഞ്ചിറ സ്വദേശി, പെരിയവിള വീട്ടിൽ സെബാസ്റ്റ്യൻ 64 വയസ് എന്നയാളുടെ പരാതിയിൽ കാട്ടൂർ പോലീസ് സ്റ്റേഷനിൽ 18.06.2025 തിയ്യതി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതികളായ വാടാനപ്പിള്ളി ബീച്ച് സ്വദേശി പടിയത്ത് വീട്ടിൽ ബിൻഷാദ് 36 വയസ്, കാട്ടൂർ പറയൻകടവ് സ്വദേശി കരിപ്പാടത്ത് വീട്ടിൽ ഷൈജു 41 വയസ്സ് എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ബാറിൽ അതിക്രമം നടത്തിയ സംഘടിതകുറ്റവാളി സംഘത്തിലെ അംഗങ്ങളും 2 റൗഡികളുമായ ബിൻഷാദും, ഷൈജുവും റിമാന്റിൽ
