ഇരിങ്ങാലക്കുട :മൂർക്കനാട് അമ്പലത്തിലെ ആറാട്ടിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേർ പിടിയിൽ വെളുത്തൂർ സ്വദേശി 21 വയസ്സുള്ള അക്ഷയ് യാണ് കൊല്ലപ്പെട്ടത് രണ്ടുമാസം മുൻപ് മൂർക്കനാട് വെച്ച് നടന്ന ഫുട്ബോൾ ടൂർണമെന്റിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മെജോ 32 വയസ്സ് S/o ജോസഫ്, കുന്നത്താൻ വീട്, അമ്മാട്ടുകുളം ദേശം, വെള്ളാങ്കല്ലൂർ വടക്കുംകര വില്ലേജ്. അതുൽ കൃഷ്ണ എന്ന അപ്പു 23 വയസ് s/o ഷിജു, പൂക്കോട്ടിൽ ഹൗസ് കരുവന്നൂർ ചെറിയപാലം ദേശം, ഊരകം വില്ലേജ്. അക്ഷയ് 21 വയസ്സ് S/o സുരേഷ് പുത്തൻപുരയ്ക്കൽ , അമ്മാടം പാർപ്പക്കടവ് , പാറക്കുളം വില്ലേജ്, ഫാസിൽ 23 വയസ്സ് s/o ഷാജി പാടേക്കാരൻ , വെള്ളാനി ദേശം , സെൻറ് ആൻറണീസ് പള്ളിക്കടുത്ത്, കാറളം വില്ലേജ്,. ജിഷ്ണു എന്ന വാവ എന്ന വാവ s/o മോഹനൻ ,ചീരോത്ത് വീട്,കിഴുതാണി മനപ്പടി , കാറളം . എന്നിവരാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും പിടിയിലായവരിൽ ഉൾപ്പെടുന്നു. തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഡോക്ടർ.നവനീത് ശർമ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഇരിഞ്ഞാലക്കുട ഡിവൈഎസ്പി കുഞ്ഞുമോയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട പോലീസും സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മൂർക്കനാട് കൊലപാതക കേസിലെ പ്രതികൾ പിടിയിൽ
![](https://channel17.in/wp-content/uploads/2024/04/WhatsApp-Image-2024-04-05-at-6.45.33-PM.jpeg)