അരീപ്പുറത്ത് വീട്ടിൽ നാജുമുദ്ദീൻ എന്നയാൾ അറസ്റ്റിലായത്.
കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് റോഡിലൂടെ നടന്ന് പോയിരുന്ന യുവതിയെ എതിരെ ബൈക്കിൽ വന്ന പ്രതി കടന്ന് പിടിച്ച് മാനഹാനി വരുത്താൻ ശ്രമിക്കുകയും, തടയാൻ ശ്രമിച്ച യുവതിയെ പ്രതി റോഡിൽ തള്ളിയിടുകയും ചെയ്തു. സംഭവത്തിൽ യുവതിയുടെ കൈകാലുകൾക്ക് മുറിവ് പറ്റുകയും ചെയ്തു. യുവതിയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതിയായ എറിയാട്അരീപ്പുറത്ത് വീട്ടിൽ നാജുമുദ്ദീൻ എന്നയാൾ അറസ്റ്റിലായത്. സംഭവം നടന്നത് രാത്രി സമയം ആയതിനാലും, പ്രതി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞതിനാലും പ്രതിയെകുറിച്ച് യാതൊരു സൂചനയും ഇല്ലായിരുന്നതും പ്രതിയെ കണ്ടെത്തുന്നതിന് വെല്ലുവിളി ആയിരുന്നു. നിരവധി പ്രദേശവാസികളെയും, സംശയിക്കാവുന്ന ആളുകളേയും ചോദ്യം ചെയ്തും, സമീപ പ്രദേശത്തെ CCTVകൾ പരിശോധിച്ചും മറ്റും അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടാനായത്. ഇൻസ്പെക്ടർ ബൈജു ഇ.ആർ ന്റെ നേതൃത്വത്തിൽ, എസ്.ഐ രവികുമാർ, സി.പി.ഒ മാരായ രാജൻ സി.ടി, ഗോപകുമാർ പി.ജി, ധനേഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.