അണ്ണല്ലൂർ സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ പ്രവീണിനെയാണ് (40) ഇരിങ്ങാലക്കുട ഡി വൈ എസ് പി എം സി കുഞ്ഞിമോയിൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
ഇരിങ്ങാലക്കുട : വീട്ടമ്മയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി.അണ്ണല്ലൂർ സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ പ്രവീണിനെയാണ് (40) ഇരിങ്ങാലക്കുട ഡി വൈ എസ് പി എം സി കുഞ്ഞിമോയിൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.ജൂൺ 19നാണ് കേസിനാസ്പദമായ സംഭവം. ഗ്യാസ് സിലിണ്ടർ പിടിക്കാൻ സഹായത്തിനായി വിളിച്ച ശേഷം കയറിപ്പിടിക്കാൻ ശ്രമച്ചതോടെ യുവതി ബഹളം വച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതിയും നൽകി. സംഭവശേഷം സ്ഥലം വിട്ട ഇയാൾ പട്ടികജാതി പീഡന നിയമപ്രകാശം പോലീസ് കേസ് എടുത്തതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി.
തുടർന്ന് ഇരിങ്ങാലക്കുട ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രവീണിനെ അന്വേഷിച്ചു വരികയായിരുന്നു. പടിഞ്ഞാറേ ചാലക്കുടിയിൽ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചു താമസിക്കുന്നിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പോലീസ് സംഘമെത്തി ഇയാളെ പിടികൂടിയത്.വിശദമായ അന്വേഷണത്തിൽ ലഭിച്ച സൂചനകളെ തുടർന്നാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്. സംഭവശേഷം പുറംലോകവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാതെയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.എസ് ഐ കെ കെ പ്രസാദ്, എ എസ് ഐ എം സുമൽ, സീനിയർ സി പി ഒ സിദീജ, ഇ എസ് ജീവൻ, സി പി ഒ കെ എസ് ഉമേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.