വെള്ളിക്കുളങ്ങര : 09-04-2025 തിയ്യതി രാത്രി 07.30 മണിക്ക് കുറ്റിച്ചിറ കൂർക്കമറ്റം എന്ന സ്ഥലത്ത് പുല്ലൂർ ഈരകം സ്വദേശിയായ തൊമ്മാന വീട്ടിൽ ബിനു 42 വയസ് എന്നയാളുടെ ഭാര്യയും മക്കളും താമസിച്ച് വരുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറി ബിനുവിനെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഭാര്യ പ്രിയ, മക്കളായ സ്പേൃൈറ, റോണോ എന്നിവരെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ പരിയാരം അന്ത്രക്കാംപാടം സ്വദേശിയായ പള്ളത്തേരി വീട്ടിൽ ബിജു 47 വയസ് എന്നയാളെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ബിജുവിനെ ഫോണിലൂടെ ബിനു പരിഹസിച്ചതിലുളള വൈരാഗ്യത്താൽ ബിജുവും അച്ചൻ കറപ്പനും സഹോദരൻ ഇന്റോയും കൂടി ബിജുവിന്റെ ഭാര്യയും കുട്ടികളേയും കാണുന്നതിനായി കൂർക്കമറ്റത്തുളള വീട്ടിലേക്ക് ബിനു വന്നതറിഞ്ഞ് 09.04.2025 തിയ്യതി രാവിലെ 07.30 മണിക്ക് ഈ വീട്ടിലേക്ക് അതിക്രമിച്ച് കയറിവന്ന്, ബിജു മരവടികൊണ്ട് ബിനുവിൻെറ തലയ്ക്ക് അടിച്ച് പരിക്കേൽപിക്കുകയും, കറപ്പനും ഇന്റോയും കൂടി ബിനുവിനെ പിടിച്ച് നിർത്തി കൊടുത്തതിൽ ബിജു വെട്ടുകത്തി കൊണ്ട് ബിനുവിൻെറ കഴുത്തിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും കഴുത്തിൽ വെട്ടിയത് കൈ കൊണ്ട് തടഞ്ഞതിൽ ബിനുവിന്റെ ഇരു കൈകളുടെയും മുട്ടിന് താഴെ ആഴത്തിൽ മുറിവ് പറ്റുകയും ബിജു ബിനുവിനെ വെട്ടുകത്തികൊണ്ട് വലത് കൈതണ്ടയിൽ കുത്തി മുറിവേൽപിക്കുകയും ഇത് കണ്ട് തടയാൻ വന്ന ബിനുവിന്റെ ഭാര്യ പ്രിയയെ ബിജു പ്രതി വയറിൽ ചവുട്ടിയതിൽ ബ്ലീഡിംഗ് ഉണ്ടാകുയും ബിജുവിന്റെ മകനെയും മകളെയും പിടിച്ച് തള്ളിയതിൽ കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പരിക്കേറ്റ ബിനു ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ പറഞ്ഞ പരാതി പ്രകാരമാണ് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. കറപ്പൻ പ്രിയയുടെ അമ്മാവനാണ് (അമ്മയുടെ സഹോദരൻ)
ഈ കേസിലേക്ക് അന്വേഷണം നടത്തി വരവെ ഒളിവിൽ പോയ ബിജു ഇന്ന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെ,സബ് ഇൻസ്‌പെക്ടർ വെൽസ് കെ തോമസ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ റിമാന്റിലേക്ക്
