വാഴച്ചാല്‍ വനമേഖലയിലെ പരടി ഭാഗത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഉള്‍ക്കാട്ടില്‍ കുടില്‍ കെട്ടി താമസിച്ച ആദിവാസി ദമ്പതികള്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു.
വാഴച്ചാല്‍ വനമേഖലയിലെ പരടി ഭാഗത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഉള്‍ക്കാട്ടില്‍ കുടില്‍ കെട്ടി താമസിച്ച ആദിവാസി ദമ്പതികള്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മുക്കുംപുഴ ഊരിലെ കൃഷ്ണന്‍ ശ്രീമതി ദമ്പതികള്‍ക്കാണ് പരിക്കേറ്റത്. ശ്രീമതി എട്ട് മാസം ഗർഭിണിയാണ്. വ്യാഴാഴ്ച രാത്രി കാടിനുള്ളിലെ കുടിലില്‍ രാത്രി ഇവര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ആന ആക്രമിച്ചത്. ആനയുടെ ആക്രമണത്തില്‍ ഇരുവരുടെയും കാലിനാണ് പരിക്കേറ്റത്. പെരിങ്ങൽക്കുത്ത് റിസർവോയറിന്റെ മറുകരയിൽ മൊബൈല്‍ ഫോണിന് റേഞ്ചില്ലാത്ത സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഏറെ പരിക്കേറ്റ കാലുമായി ഏറെ നടന്ന് ഫോണിന് റേഞ്ച് ഉള്ള സ്ഥലത്തെത്തിയാണ് ഇവര്‍ വിവരം ബന്ധുക്കളെ അറിയിച്ചത്. വനത്തില്‍ രാത്രിയില്‍ വന്യമൃഗങ്ങളുടെ ആക്രമണ സാധ്യതയുള്ളതിനാല്‍ ഇവരെ കാട്ടില്‍ നിന്നും പുറത്തെത്തിക്കാന്‍ സാധിച്ചില്ല. ശനിയാഴ്ച രാവിലെ വനപാലകരും ആരോഗ്യ പ്രവർത്തകരും ബന്ധുക്കളുമെത്തി ബോട്ടില്‍ പുഴ കടത്തി ഇവരെ കോളനിയില്‍ എത്തിച്ചു. തുടർന്ന് 108 ആംബുലന്‍സില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഏറെ സഹസികമായാണ് ഇവരെ കാട്ടിൽ നിന്ന് പുറത്ത് എത്തിച്ചത്.