ഒക്ടോബർ 21ന് 4 മണിക്ക് ഗ്രാമികയിൽ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യുന്ന മോഹൻ – സുബ്രഹ്മണ്യൻ സ്മൃതി സംഗമത്തിൽവച്ച് ചലച്ചിത്ര നടൻ ഇർഷാദ് പുരസ്കാരം സമർപ്പിക്കുമെന്ന് ജൂറി അംഗങ്ങളായ ശശിധരൻ നടുവിൽ, പ്രേംപ്രസാദ്, ഗ്രാമിക പ്രസിഡണ്ട് പി.കെ.കിട്ടൻ, സെക്രട്ടറി ഇ.കെ.മോഹൻദാസ് എന്നിവർ തൃശൂർ പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദി ഏർപ്പെടുത്തിയ മോഹൻ – സുബ്രഹ്മണ്യൻ സ്മൃതി നാടക പുരസ്കാരം 2023, പ്രമുഖ നാടക പ്രവർത്തകൻ ടി.വി.ബാലകൃഷ്ണന് നൽകാൻ തീരുമാനിച്ചിരിക്കുന്നു. യുവ ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായിരുന്ന മോഹൻ രാഘവൻ്റെയും നാടക പ്രവർത്തകൻ കെ.കെ.സുബ്രഹ്മണ്യൻ്റെയും സ്മരണക്കായിട്ടാണ് പുരസ്കാരം നൽകുന്നത്. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾക്കൊള്ളുന്നതാണ് പുരസ്കാരം. ചലച്ചിത്ര,നാടക പ്രവർത്തക കുക്കു പരമേശ്വരൻ, നാടക പ്രവർത്തകരായ ശശിധരൻ നടുവിൽ, വി.ഡി.പ്രേംപ്രസാദ് എന്നിവരാണു് പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്.
മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും തിയേറ്ററിൽ മാസ്റ്റർ ബിരുദം നേടിയ ബാലകൃഷ്ണൻ സംവിധായകൻ,നടൻ, നാടകപരിശീലകൻ, നാടകകൃത്ത് എന്നീ നിലകളിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി മുഴുവൻ സമയ നാടക പ്രവർത്തകനാണ്. കഴിഞ്ഞ വർഷം ശശിധരൻ ,നടുവിലിനാണ് പുരസ്കാരം നൽകിയത്.
ഒക്ടോബർ 21ന് 4 മണിക്ക് ഗ്രാമികയിൽ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യുന്ന മോഹൻ – സുബ്രഹ്മണ്യൻ സ്മൃതി സംഗമത്തിൽവച്ച് ചലച്ചിത്ര നടൻ ഇർഷാദ് പുരസ്കാരം സമർപ്പിക്കുമെന്ന് ജൂറി അംഗങ്ങളായ ശശിധരൻ നടുവിൽ, പ്രേംപ്രസാദ്, ഗ്രാമിക പ്രസിഡണ്ട് പി.കെ.കിട്ടൻ, സെക്രട്ടറി ഇ.കെ.മോഹൻദാസ് എന്നിവർ തൃശൂർ പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.