പ്രകൃതി ചികിത്സാ വിദഗ്ധൻ കൂടിയായിരുന്ന അംബുജാക്ഷൻ്റെ വ്യത്യസ്ഥ പ്രവർത്തന പന്ഥാവുകളിൽ സഹയാത്രികനും, സജീവ പങ്കാളിയുമായിരുന്നു ശ്രീധരൻ. കുട്ടികൾ തൊട്ട് വയോജനങ്ങൾ വരേയും ചരിത്രം മുതൽ സാഹിതി സദസ്സിനപ്പുറവും ശ്രീധരൻ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ദേശീയതലം വരെയുള്ള ഒമ്പത് ബഹുമതികൾക്ക് അർഹനായിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി അഡിമിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന വി.കെ.ശ്രീധരൻ ഇപ്പോൾ കില ഫാക്കൽറ്റിയും ഇൻസ്പെയർ ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ സെക്രട്ടറിയുമാണ്. 17 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. ജൂലായ് 28 ന് കൊടുങ്ങല്ലൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര ദാനം നടത്തുമെന്ന് കെ.കെ. അംബുജാക്ഷൻ അനുസ്മരണ സമിതി ചെയർമാൻ അഡ്വ. അബ്ദുൾ ഖാദർ കണ്ണേഴത്ത്, കൺവീനർ സി.എസ്. തിലകൻ, ട്രഷറർ കിഷോർ ബാബു എന്നിവർ അറിയിച്ചു