കരാറുകാരു,മായുള്ള പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കുക സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം തകർന്നുകിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ താഴൂർ പള്ളി പരിസരത്ത് പ്രതിഷേധ സമരം നടത്തി. ജൽ ജീവൻമിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്തതിനെ തുടർന്ന് റോഡ് താറുമാറായി സഞ്ചാരിയോഗ്യമല്ലാതായിട്ട് നാളെയായി എന്നാൽ പൊളിച്ച ഭാഗം ജിഎസ്പി ഇട്ട് നികത്തി ടാർ ചെയ്യാൻ കരാറിൽ വ്യവസ്ഥയുണ്ടായിരിക്കെ അത്തരം പ്രവർത്തികൾ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാൻ പഞ്ചായത്ത് പ്രസിഡണ്ടോ അവിടത്തെ വാർഡ് മെമ്പറായ സ്റ്റാൻറിംങ്ങ് കമ്മിറ്റി ചെയർമാനോ തയ്യാറാവുന്നില്ല. നിരവധിയായി കുട്ടികൾ സൈക്കിൾ മാർഗ്ഗം സ്കൂളിലേക്ക് പോകുന്നത് ഈ വഴിയിലൂടെയാണ്.ഇവിടെ അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഈ നേതൃത്വത്തിൽ വിഷയം പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ നിരവധി തവണ ഉന്നയിക്കുകയും പഞ്ചായത്തിനകത്തും പുറത്തും നിരവധി സമരങ്ങൾ നടത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ റീസ്റ്റോറേഷൻ നടത്തുന്നു എന്ന പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടി യിടാനുള്ള ശ്രമമാണ് പഞ്ചായത്ത് നടത്തിയത്.
കുഴിയെടുത്ത് ഭാഗത്ത് 15 സെൻറീമീറ്റർ കുഴിയെടുത്ത് അവിടെ ജിഎസ്പി ഫില്ല് ചെയ്യണമെന്ന് കരാറിൽ വ്യവസ്ഥയുണ്ടായിരിക്കെ 5 സെൻറീമീറ്റർ കനത്തിൽ പോലും ജിഎസ്പി ഇടാതെ ജനങ്ങളെ പറ്റിക്കാൻ പഞ്ചായത്ത് നടത്തിയ പരിശ്രമത്തെ എൽഡിഎഫ് മെമ്പർമാരായ ഇ എ ജയതിലകന്റെയും വി ജെ വില്യംസിന്റെയും നേതൃത്വത്തിൽ ചോദ്യം ചെയ്യുകയും കരാർ വ്യവസ്ഥ പ്രകാരം പ്രവൃത്തി നടത്തണം എന്നാവശ്യപ്പെടുകയും ഉണ്ടായി കരാറുക്കാർ മേൽ പറഞ്ഞ അഭിപ്രായം അംഗീകരിക്കും റീസ്റ്റോറേഷൻ പുനരാരംഭിക്കുകയും ചെയ്തതാണ്. എന്നാൽ പഞ്ചായത്ത് പ്രസിഡണ്ട് കരാറുകാരനുമായി ഒത്തുകളിച്ച് തുടങ്ങിയ പണി അവസാനിപ്പിക്കുകയാണ് ഉണ്ടായത്. റീ സ്റ്റോറേഷൻ്റെ പേരിൽ എന്തെങ്കിലും കാട്ടിക്കൂട്ടി പണം അപഹരിക്കാനുള്ള പ്രസിഡണ്ടിൻ്റെയും കരാറുകാരൻ്റെയും അവിശുദ്ധ കൂട്ടുകെട്ടിൽ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് CPIM ൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളെ അണിനിരത്തി താഴൂർ പരിസരത്ത് പ്രകടനവും പ്രതിക്ഷേധയോഗവും നടത്തി.യോഗം LDF പാർലമെൻ്ററി പാർട്ടി ലീഡറും രണ്ടാം വാർഡ് മെമ്പറുമായ ഇ എജയതിലകൻ ഉദ്ഘാടനം ചെയ്തു.മൂന്നാം വാർഡ് മെമ്പർ വി ജെ വില്യംസ് സ്വാഗതം പറഞ്ഞും ഒന്നാം വാർഡ് മെമ്പർ ടി ആർ ബാബു അഭിവാദ്യം ചെയ്തും സംസാരിച്ചു.കെ.വി ബാബു അദ്ധ്യക്ഷത വഹിച്ചു. CDS അംഗം പ്രീത സുനിൽ നന്ദി രേഖപ്പെടുത്തി.