കയ്പമംഗലം : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ്, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി എന്നിവയിലെ അംഗങ്ങളുടെയും സഹായത്തോടെ നടന്ന് വരുന്ന “ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായി കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധനകൾ നടത്തി വരവെയാണ് 24-03-2025 തിയ്യതി വൈകീട്ട് 04.30 മണിക്ക് പെരിഞ്ഞനം ദുർഗാ നഗറിൽ സംശായസ്പദമായ സാഹചര്യത്തിൽ നിൽക്കുന്ന പെരിഞ്ഞനം പടിഞ്ഞാറേവളവ് വെസ്റ്റ് സ്വദേശിയായ അടിപറമ്പിൽ വീട്ടിൽ ആകാശ് 32 വയസ് എന്നയാളെയാണ് വിൽപനക്കായി സൂക്ഷിച്ചിരുന്ന നിരോധിത മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട MDMA യുമായി പിടികൂടിയത്. ആകാശിന് കയ്പമംഗലം പോലീസ് സ്റ്റേഷനിൽ, 2013 ൽ ഗഞ്ചാവുമായും, 2024 ൽ MDMA യുമായി പിടികൂടിയതിന് കേസുകളുണ്ട്
കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു.K.R, സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജ്യോതിഷ്കുമാർ ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ പ്രദീപ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ലിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു, നിഷാന്ത് എന്നിവർ ചേർന്നാണ് ആകാശിനെ അറസ്റ്റ് ചെയ്തത്.
ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായുള്ള പരിശോധനയിൽ MDMA യുമായി പിടികൂടിയ യുവാവ് റിമാന്റിൽ
