റമദാനിലെ 27-ാം രാവിൽ പാലപ്രശ്ശേരി ജുമാ മസ്ജിദിൽ ഇത്തവണയും തെക്കെ അടുവാശ്ശേരി തേറാട്ടിൽ കുടുംബം ഇള നീർ നൽകി. മൂന്നാം തലമുറയിലെ ഇളയ മകൻ അജിയാണ് വ്യാഴാഴ്ച വൈകിട്ട് കരിക്കുകൾ മസ്ജിദിലെത്തിച്ച് ഭാരവാഹികൾക്ക് കൈമാറിയത്. പരസ്പര സൗഹൃദത്തിൻ്റെ ഉദാത്ത മാതൃകയാണ് മൂന്നാം തലമുറയും തുടരുന്നത്.പാലപ്രശ്ശേരി പള്ളിയിൽ കൃഷിക്കാരനായ വേലായുധൻ പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ചതാണിത്. റമദാനിൽ മുസ് ലിം സഹോദരങ്ങൾക്ക് നോമ്പ് തുറക്കാൻ തൻ്റെ തെങ്ങിൻ വളപ്പിൽ നിന്ന് മുന്തിയ ഇനം കരിക്കാണ് എത്തിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ കാലശേഷം വേലായുധൻ്റെ മകൻ കുട്ടപ്പനും മഹത്തായ ദൗത്യം തുടർന്നു. കുട്ടപ്പൻ്റെ ഇളയ മകൻ അജിയാണിപ്പോൾ എല്ലാവർഷവും കരിക്ക് മസ്ജിദിലെത്തിക്കുന്നത്. സാധ്യമാകുന്ന കാലത്തോളം ഈ മഹത്തായ പ്രവൃത്തി തുടരുമെന്നും അജി പറഞ്ഞു.
തേറാട്ടിൽ കുടുംബം ഇത്തവണയും പാലപ്രശ്ശേരി ജുമാമസ്ജിദിൽഇളനീർ നൽകി
