കൊരട്ടി : മേലൂർ പൂലാനി സ്വദേശി പെരുക്കുടി വീട്ടിൽ അഭിഷേക് 28 വയസ് എന്നയാൾക്ക് സിംഗപ്പൂരിൽ ഡ്രൈവർ ജോലിക്കായി പോകുന്നതിന് വിസ ശരിയാക്കിക്കൊടുക്കാം എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അഭിഷേകിന്റെ കയ്യിൽ നിന്നും 11/03/2024 തിയതി മുതൽ 19/07/2024 തിയതി വരെയുള്ള കാലയളവിലായി മൊത്തം 80000/- (എൺപതിനായിരം) രൂപ ഓൺലൈൻ ട്രാൻസാക്ഷനിലൂടെ ഗൂഗിൾ പേ വഴി അയച്ച് വാങ്ങിയതിന് ശേഷം വിസ ശരിയാക്കി നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ സംഭവത്തിന് അഭിഷേകിന്റെ പരാതിയിൽ കൊരട്ടി പോലീസ് സ്റ്റേഷനിൽ 04-06-2025 കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കരിവരത്തൊടി വീട്ടിൽ ബഷീർ 55 വയസ്സ് എന്നയാളെയാണ് കൊരട്ടി പോലീസ് വയനാട് കൽപറ്റയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ, എസ് ഐ മാരായ ഷാജു.ഒ.ജി, രെജിമോൻ, ഷിബു, സി പി ഒ മാരായ ഫൈസൽ, സജീഷ്, ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വിസ തട്ടിപ്പ് കേസിലെ പ്രതി റിമാന്റിലേക്ക്
