മതിലകം : മതിലകം പൊരിബസാറിലുള്ള വാടക വീട്ടിൽ വെച്ച് 05.10.2020 തിയ്യതി 21.00 മണിക്കും 06.10.2020 തിയ്യതി 01.30 മണിക്കും ഇടക്കുള്ള സമയം അഴീക്കോട് സ്വദേശി നടുമുറി വീട്ടിൽ രാജേഷ് 48 വയസ്സ് എന്നയാളെ ഒരുമിച്ചിരുന്ന് മദ്യപിക്കുകയും മദ്യലഹരിയിൽ ഉണ്ടായ കലഹത്തിനിടയിൽ പ്രതി രാജേഷിനെ കാലുകൊണ്ട് നെഞ്ചത്ത് ചവിട്ടിയതിൽ വാരിയെല്ല് തകർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായി രാജേഷ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയും കോടതിയിൽ നിന്ന് ജാമ്യത്തിലറങ്ങി വീട്ടിൽ വരാതെ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന കൂളിമുട്ടം സ്വദേശി കാരയിൽ വീട്ടിൽ അരുൺ 40 വയസ്സ് എന്നയാളെയാണ് മതിലകം പോലീസ് കൊടുങ്ങല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അരുണിനെ റിമാന്റ് ചെയ്തു.
പൊരിബസാറിലുള്ള വാടകവീട്ടിൽ രാജേഷ് മരണപ്പെട്ട് കിടക്കുന്നതായി കാണപ്പെട്ടതിനെ തുടർന്ന് 06.10.2020 തിയ്യതി അസ്വാഭാവിക മരണത്തിനാണ് കേസ്സ് രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേഷിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയാണ് അന്ന് ഈ കേസിലേക്ക് അരുണിനെ അറസ്റ്റ് ചെയ്തത്. മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി, എസ്.ഐ മുഹമ്മദ് റാഫി, സി പി ഒ മാരായ സബീഷ്, സനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.