ചാലക്കുടി : 2020 ഏപ്രിൽ മാസം 28-ാം തിയ്യതി പോട്ട പാറക്കോട്ടിക്കൽ അമ്പലത്തിനടുത്തുള്ള വീടിന്റെ കിടപ്പുമുറിയിൽ നിരോധിത ചാരായം നിർമിക്കുന്നതിനായി വാറ്റു ഉപകരണങ്ങളും വാഷും മറ്റും സൂക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായി കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങി നടന്നിരുന്ന ചാലക്കുടി പോട്ട സ്വദേശി ഒല്ലൂക്കാരൻ വീട്ടിൽ ഗിരീഷ് 45 വയസ് എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഗിരീഷിനെ റിമാന്റ് ചെയ്തു. ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഋഷി പ്രസാദ്, ഷാജഹാൻ, സി പി ഒ മാരായ ബൈജു, രതീഷ്, സജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അബ്കാരിക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
