പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിലുള്ള വിരോധത്തിൽ 2025 ജൂൺ 16-ാം തീയതി രാത്രി 9.00നും 9.10നും ഇടയിൽ, കാഴചപരിമിതിയുള്ള കിഴുപ്പിള്ളിക്കര തിയ്യത്തു പറമ്പിൽ വീട്ടിൽ ദീപു (36 വയസ്സ്) എന്നയാളും ജേഷ്ടൻ രാജേഷും താമസിക്കുന്ന കീഴിപ്പിള്ളിക്കര പടിഞ്ഞാറെ മനറോഡിലുള്ള വീടിൻ്റെ സിറ്റൌട്ടിലേക്ക് അതിക്രമിച്ച് കയറി ദീപുവിനേയും ജേഷ്ടനേയും ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ കിഴുപ്പിള്ളിക്കര ദേശത്ത് താന്യം വില്ലേജിൽ കല്ലിങ്ങൽ വീട്ടിൽ സൽമാൻ 29 വയസ്സ് എന്നയാളെയും കിഴുപ്പിള്ളിക്കര ദേശത്ത് താന്യം വില്ലേജിൽ വെല്ലുശ്ശേരി വീട്ടിൽ (രമേഷ് 47 വയസ്സ്) എന്നയാളെയും അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.സൽമാൻ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ പൊതുസ്ഥലത്ത് മദ്യപാനം നടത്തിയതിനും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റതിനും അടക്കം 2 ക്രിമിനൽ കേസുകളുടെ പ്രതിയാണ്.
രാത്രിയിൽ വീട്ടിലേക്ക് അതിക്രമിച്ച് കയറി കാഴചപരിമിതിയുള്ള യുവാവിനെതിരെ ആക്രമണം, പ്രതികൾ റിമാന്റിലേക്ക്
