തൃശ്ശൂർ : അതിജീവിതയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 2020 വർഷത്തിൽ പല ദിവസങ്ങളിൽ അതിജീവിതയുടെ വീട്ടിൽ വെച്ച് ശാരീരികബന്ധത്തിൽ ഏർപ്പെട്ട് ലൈംഗികമായി പീഡിപ്പിക്കുകയു വിവാഹം കഴിക്കാതെയു അതിജീവിതയുടെ കൈവശത്തിലുണ്ടായിരുന്ന 4 ലക്ഷം രൂപ പലതവണയായി വാങ്ങി തിരികെ നൽകാതെ വിശ്വാസവഞ്ചന നടത്തി ചതിചെയ്ത കാര്യത്തിന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഇപ്പോൾ വെങ്കിടങ്ങ് പാടൂർ തങ്ങൾപടിക്കടുത്ത് താമസിക്കുന്ന ചക്കംകണ്ടം അങ്ങാടിത്താഴം സ്വദേശി കറംപ്പം (രായംമരക്കാർ) വീട്ടിൽ ആഷിക് 38 വയസ് എന്നയാളെയാണ് പോലീസ് ഇൻസ്പെക്ടർ ബിജു.കെ.ആർ നെടുമ്പാശ്ശേരി എയർ പോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം വിദേശത്ത് ഒഴിവിൽ കഴിഞ്ഞ് വരികയായിരുന്ന ഇയാൾ നാട്ടിലേക്ക് മടങ്ങിവരവെയാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വിവാഹ വാഗ്ദാനം നൽകി ലൈഗികമായി പീഡിപ്പിക്കുകയും 4 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി റിമാന്റിൽ
