Channel 17

live

channel17 live

‘കൈവിട്ട്’ കെ.വി തോമസ്; ഹൈകമാൻഡ് നിർദേശം വകവയ്ക്കാതെ  സി.പി.എം ദേശിയ പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ പങ്കെടുക്കും

എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും സുപ്രധാനമായ തീരുമാനമാണ് ഇന്ന് അറിയിക്കുന്നത് എന്ന മുഖവുരയോടെയാണ് . കെ.വി തോമസ് വാര്‍ത്താ സമ്മേളനം തുടങിയത്.

കൊച്ചി: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ.വി.തോമസ് ഇടതുപക്ഷത്തോടടുക്കുന്നു. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും സുപ്രധാനമായ തീരുമാനമാണ് ഇന്ന് അറിയിക്കുന്നത് എന്ന മുഖവുരയോടെയാണ് . കെ.വി തോമസ് വാര്‍ത്താ സമ്മേളനം തുടങിയത്.കണ്ണൂരില്‍ സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമമെന്ന് കോണ്‍ഗ്രസ് നേതാവ്  കെ.വി തോമസ്. മുമ്പ് ചെന്നൈയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിട്ടുണ്ട്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരം സെമിനാറില്‍ സഹകരിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്തിനാണ് വിലക്കുന്നതെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ഈ സെമിനാര്‍ ദേശീയ പ്രാധാന്യമുള്ള വിഷയമാണ് -കെ.വി. തോമസ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും സുപ്രധാനമായ തീരുമാനമാണ് ഇന്ന് അറിയിക്കുന്നത് എന്ന മുഖവുരയോടെയാണ് . കെ.വി തോമസ് വാര്‍ത്താ സമ്മേളനം തുടങിയത്.

‘ഈ പാര്‍ട്ടിയില്‍ നൂലില്‍കെട്ടി വന്നയാളല്ല ഞാന്‍. വാര്‍ഡ് പ്രസിഡന്റായി, ഡി.സി.സി ഭാരവാഹിയായി വളര്‍ന്നയാളാണ്. പാര്‍ട്ടിക്ക് ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. ഞാന്‍ ഏഴുപ്രാവശ്യം ജയിച്ചത് ജനങ്ങള്‍ തന്ന അംഗീകാരമല്ലേ? തോല്‍ക്കുന്നതാണോ അംഗീകാരം? 2019-ല്‍ എനിക്ക് സീറ്റ് നിഷേധിച്ചതാണ് ഇതിനുമുമ്പ് പാര്‍ട്ടിയില്‍ നിന്ന് നേരിട്ട അവഗണന. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എന്നെ പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിഞ്ഞത്.

‘കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സെമിനാറിനെ കുറിച്ച് ആദ്യം അറിയിച്ചത്. എന്നെയും ശശി തരൂരിനെയും സ്റ്റാലിനെയും ക്ഷണിക്കുന്നുവെന്നാണ് യെച്ചൂരി പറഞ്ഞത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പരസ്പര ബന്ധം, മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങളിലാണ് സെമിനാര്‍ തീരുമാനിച്ചിരുന്നത്. ഈ രണ്ട് വിഷയവും ഏറെ ദേശീയ പ്രാധാന്യമുള്ളതാണ്. സെമിനാറിന് ക്ഷണിച്ച കാര്യം പാര്‍ട്ടി പ്രസിഡന്റിനെയും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി വാക്താവിനെയും അറിയിച്ചിരുന്നു. പിന്നീട് തരൂര്‍ പിന്‍മാറിയതായി അറിഞ്ഞു. ദേശീയ തലത്തില്‍ മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും സി.പി.എമ്മും കൈകോര്‍ത്ത് പിടിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജ്യം വലിയ പ്രശ്‌നങ്ങള്‍ നേരിടുന്ന ഈ സാഹചര്യത്തില്‍ 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം സുപ്രധാന ആവശ്യമാണ്.’ കെ.വി. തോമസ് പറഞ്ഞു.
താന്‍ പാര്‍്ട്ടിക്ക് അകത്തുതന്നെയാണ്. എ.ഐ.സി.സി അംഗമായ തന്നെ പുറത്താക്കാനുള്ള അധികാരം എ.ഐ.സി.സിക്ക് മാത്രമാണ്. സി.പി.എം സമ്മേളനത്തിനല്ല, സെമിനാറിനാണ് താന്‍ പോകുന്നതെന്നും തോമസ് പറഞ്ഞു.

സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറിലേക്ക് ശശി തരൂര്‍, കെ.വി തോമസ് എന്നീ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ സി.പി.എം പരിപാടിയില്‍ പങ്കെടുക്കുന്നത് കെ.പി.സി.സി വിലക്കുകയും എ.ഐ.സി.സി വിലക്ക് അംഗീകരിക്കുകയും ചെയ്തു. ശേഷം ശശി തരൂര്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചെങ്കിലും കെ.വി തോമസ് നിലപാട് വ്യക്തമാക്കാത്തത് നിരവധി ഊഹാപോഹങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പങ്കെടുത്താല്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

Photo Credit: Koo

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!